ഉയരങ്ങൾ തേടി.


"നീങ്ക ഇപ്പടി എല്ലാം പ്രവേശപ്പെഡ്ക്കൂടാത്. അവാങ്ക വരും,ഉക്കാറുഗോ....ശിവ ...ശിവ ഇതു എന്നമാതിരി പ്രവേശം?? നാളെ തപാൽ ശിപായി വരട്ടും.കണ്ടിപ്പാ കത്തു കാണും. നമ്മ വെങ്കിടി സൗഖ്യമായിരിക്കും. ശിവപ്പെരുമാൾ അവനെ കാത്തുകൊൾവെൻ....,"

പാപ്പാ സ്വാമിയാണ്.ഒരേ ഒരു മകനാണ് വെങ്കിടി.  .ഇന്നേക്ക് ഒരാഴ്ച്ച കഴിഞ്ഞു മദിരാശിയിൽ പോയിട്ട്.ഇതുവരെ ഒരു വിവരവും ഇല്ല. ശാരദമാമി പറഞ്ഞുകൊണ്ടേ ഇരിക്കുകയാണ്. സമയം പാതിരാത്രി ആയിക്കാണും .ഇതുവരെ സ്വാമിക്ക് ഉറക്കം വരുന്നില്ല. ആകെ ഒരു പറവേശം..ഇതുവരെ മൂന്ന് മൊന്ത വെള്ളം കുടിച്ചു കഴിഞ്ഞു. നെഞ്ചും തിരുമ്മി അങ്ങോട്ടും ഇങ്ങോട്ടും നടപ്പാണ്.

വെങ്കിടി പത്താം  ക്ലാസ് പാസ്സ് ആയതാണ്. കൊട്ടാൻ (ടൈപ്പ്) പഠിച്ചിട്ടുണ്ട്.ഗ്രാമത്തിൽ ഭേദപ്പെട്ട വരുമാനം ഉള്ള കുടുംബം.രണ്ടുനിലകൾ ഉള്ള വീടുണ്ട് ഗ്രാമത്തിന്റെ അറ്റത്ത്. അതും ഗണപതി കോവിലിന് അടുത്ത്.ഗ്രാമത്തിന് പുറത്തു കുറച്ചു നെൽകൃഷിയും ചെറിയൊരു വഴത്തോട്ടവും ഉണ്ട്.വീട്ടിൽ രണ്ടു പശുക്കൾ ഉണ്ട്.അവയൊക്കെ നോക്കി എടുക്കുകയെ വേണ്ടൂ. അവന് ഒറ്റ നിർബന്ധം മദിരാശി പോയി ജോലി ചെയ്യണം.പാന്റും shirt ഉം ഇട്ടു നടക്കണം .ആപ്പാക്ക് മാസം മാസം മണി ഓർഡർ അയക്കണം.വീട്ടിൽ ഫോൺ connection എടുക്കണം..എന്നൊക്കെ.
പപ്പസ്വാമിയും മാമിയും ആവുന്നത്ര പറഞ്ഞു നോക്കി.ഒരു തിരുമണം കഴിച്ചു അപ്പവേം അമ്മവേം നോക്കി ഇങ്കേ ഇരുന്താൽ മതിയാക്കും .എന്നെല്ലാം ചൊല്ലി നോക്കി..  കേട്ടില്ല.പിന്നെ ഭക്ഷണം ഒഴിവാക്കി സമരം തുടങ്ങിയപ്പോ ആണ് സമ്മതം മൂളിയത്. അതും അമ്മാവ്ടെ കണ്ണീർ പാത്തിട്ടു മാത്രം.

ഇപ്പൊ ഒരു വിവരവും ഇല്ല. അവിടെ റെയിൽവേ സ്റ്റേഷനിൽ മാമാ കാത്തു നിൽക്കും.എത്തിയാലുടൻ  ടെലിഗ്രാം ചെയ്യാനും പറഞ്ഞു ചട്ടം കെട്ടിയിരുന്നു.എന്തുപറ്റി ആവോ??

വെങ്കിടി മദിരാശി നഗരത്തിൽ അലഞ്ഞു നടക്കുകയാണ്.കൈയ്യിലുള്ള  പണവും സർട്ടിഫിക്കറ്റ് എല്ലാം നഷ്ടപ്പെട്ടു. ഉടുതുണി അല്ലാതെ ഒന്നും കൈയ്യിൽ ഇല്ല.പരിചയം ഇല്ലാത്ത സ്ഥലം.മാമാവുടെ അഡ്രസ്സ് പോലും നഷ്ടപ്പെട്ടു. ഇത്ര വലിയ നഗരത്തിൽ അമ്പിസ്വാമി എന്നു പറഞ്ഞാൽ ആര് അറിയാനാണ്?? അപ്പാവും അമ്മാവും കരഞ്ഞു പറഞ്ഞത് ആണ്.കേട്ടില്ല.. കടവുളെ.... കാപ്പാത്തൂഗോ...
വിശന്നിട്ടു വയ്യ.ഇന്നേക്ക് മൂന്ന് പകലും രണ്ടു രാത്രിയും ആയി ഇവിടെ എത്തിയിട്ട്.മാമാവെ കണ്ടെത്താം എന്ന പ്രതീക്ഷയും തീർന്നു. പൈപ്പിലെ വെള്ളവും കടത്തിണ്ണയിലെ ഉറക്കവും  ആകെ പ്രാകൃതൻ ആക്കിയിട്ടുണ്ട്. ആളുകൾ അറപ്പോടെ നോക്കി തുടങ്ങി.മുഷിഞ്ഞ മുണ്ടും ഷർട്ടും ..പാറിപ്പറന്നു തലമുടി...ഷേവ് ചെയ്യാതെ രോമം വളർന്ന മുഖം.

അമ്മവേ ഓർത്തപ്പോൾ കരച്ചിൽ വന്നുമുട്ടി.വാഴയിലയിൽ രാവിലെ വിളമ്പി തരുന്ന പതുപതുത്ത വെളുത്ത ഇഡ്ഡലി...വെങായ സാമ്പാർ ,തേങ്ങ തുകൽ..  കൂടെ ഒരു മൊന്ത നിറയെ പശുവിൻ പാലും. *കൊഞ്ചം കൂടി ശാപ്പിട്്* എന്നു പറഞ്ഞു നിർബന്ധിച്ചു കഴിപ്പിക്കുന്ന അമ്മ. ഒരു കരച്ചിൽ തൊണ്ടയിൽ  വന്ന് തടഞ്ഞു.

എപ്പളും മൂക്കത്ത് ശുണ്ഠി യുമായി നടക്കുമെങ്കിലും രാത്രി ഉറങ്ങിയെന്നു ഉറപ്പിച്ചത്തിന് ശേഷം നെറ്റിയിൽ തടവി ഉമ്മ തരുന്ന അപ്പാവും എത്ര ദൂരെയാണ്. വാഹനങ്ങളും തിരക്കുള്ള റോഡ്കളും പരസ്പരം മിണ്ടാതെ തിരക്കിട്ട് ഓടുന്ന ആളുകളും...ഒരൊറ്റ ദിവസം കൊണ്ടുതന്നെ മടുത്തു കഴിഞ്ഞു. ഗ്രാമത്തിലെ കുളത്തിലെ കുളിയും ഗായത്രി ജപവും.. എത്ര നല്ല ഭാഗ്യം ആയിരുന്നു. അതെല്ലാം വിട്ട് ഈ മദിരാശിയുടെ വർണ്ണനയിൽ മയങ്ങി  അവിടം വിട്ടു പോരാൻ തോന്നിയ നിമിഷം തന്നെ ശപിക്കപ്പെട്ടതാണ്. വയസ്സുകാലത്ത് അപ്പവേം അമ്മവേം വേദനിപ്പിച് ...കടവുളെ...മന്നിച്ചിടുഗോ...

തലകറങ്ങുന്നു...തൊട്ടടുത്തുള്ള പോസ്റ്റിൽ പിടിച്ചത് ഓർമ്മയുണ്ട്.ഉണരുമ്പോൾ ഒരു തടി ബെഞ്ചിൽ ചുറ്റും ആൾക്കാരുണ്ട് .മുകളിൽ കറകറ ശബ്ദത്തിൽ കറങ്ങുന്ന പൊടിപിടിച്ച പങ്ക.കൊഞ്ചം നീങ്ങി നില്ല്.... ഒരു വയസ്സായ മനുഷ്യൻ ചുറ്റും നിൽക്കുന്നവരെ  മാറ്റി ഒരു ഗ്ലാസ് കാപ്പി മേശപ്പുറത്ത് വെച്ചു.ആർത്തിയോടെ എടുത്തു കുടിച്ചു.വിവരങ്ങൾ അറിഞ്ഞപ്പോൾ ആ നല്ല മനുഷ്യൻ തിരിച്ചു പോകാനാണ് പറഞ്ഞത്

ഈ മദിരാശി  പുറമെ കാണുന്നത് പോലെ അല്ല.വളരെ മോശമായ മുഖം ആണുള്ളത്.തന്നെ പോലുള്ള ഗ്രാമീണർക്ക് ഇവിടം പറ്റില്ല. കാലിൽ വീണു.തലയും കുനിച്ചു തിരിച്ചു പോകാൻ വയ്യ. അവസാനം തൊട്ടടുത്ത പീടികയിൽ  ജോലി ശരിപ്പെടുത്തി തന്നു.ആഹാരവും ഉറക്കവും ചായപീടികയിൽ.ആ നല്ല മനുഷ്യന്റെ ഔദാര്യം.

അപ്പാവും അമ്മവും വിഷ്‌മിച്ചിരിക്കുകയാവും.എന്തായാലും ഇവിടെ വരെ വന്ന സ്ഥിതിക്ക് തോറ്റോടാൻ വയ്യ.ശമ്പളം കിട്ടിയപ്പോൾ ആദ്യം പോസ്റ്റോഫീസിൽ ചെന്ന് ഒരു കാർഡ് വാങ്ങി എഴുതുമ്പോൾ കൈ വിറച്ചു.  
"ഗണപതി സഹായം"
വെങ്കിടി ഏഴുതിറെൻ,
ഞാൻ  ഇ െങ്ക മദിരാശിയിൽ സൗഖ്യമായി ഇരിക്കിറെൻ.അപ്പാവ്ക്കും അമ്മവ്ക്കും സൗക്യം എന്നു നിനക്കിറെൻ.....NB .ഇതിനൊപ്പം നൂറു രൂപ മണി ഓർഡർ അയക്കുന്നുണ്ട്.

സ്വന്തം വെങ്കിടി.

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.