പകൽനേരത്തെ സന്ദർശകർ
രാവിലെ അടുക്കളയിലെ തിരക്കിൽ ഉരുകി നിൽക്കുമ്പോൾ ആണ് ഡോർ ബെൽ അടിച്ചത്.ഹസ്ബൻഡ് പുറത്തു പോയത് കൊണ്ട് മുന്നിൽ പോയേ പറ്റൂ.ഇട്ടിരിക്കുന്ന നെറ്റിയുടെ പുറത്തു ഒരു ഷാൾ വലിച്ചിട്ട് മുന്നിൽ ചെന്നു.ഒരു സ്ത്രീയും മൂന്നു ആണുങ്ങളും ഉണ്ട്.സ്‌ത്രീയുടെ കൈയ്യിൽ ഒരു റെസിപ്റ് ബുക് തുറന്നു വച്ചിട്ടുണ്ട്.കൈയ്യിൽ എഴുതാൻ പാകത്തിന് ഒരു പേനയും.പാർട്ടി പിരിവാണ്. പുള്ളിക്കാരൻ സ്ഥലത്തു ഇല്ലെന്നറിഞ്ഞപ്പോൾ പ്രകടമായ നീരസത്തോടെ അടുത്ത ആളിനെ തേടി അവർ സ്പീഡിൽ നടന്നകന്നു.ഞാൻ വീടിനുള്ളിലേക്കും തിരക്കിലേക്കും വലിഞ്ഞു.
രാവിലത്തെ അസ്സെംബ്ലിയും സ്റ്റാഫ് മീറ്റിംഗും കഴിഞ്ഞു ഓഫീസിൽ കയറി ഇരുന്നതെ ഉള്ളൂ.രണ്ടുപേർ വളരെ തിടുക്കപ്പെട്ട് ബൈക്കിൽ വന്നിറങ്ങി.നന്നായി വസ്ത്രം ധരിച്ച അവർ ഐഡി ധരിച്ചിരുന്നു.സ്കൂളുകളിൽ മുന്നറിയിപ്പ് ഇല്ലാതെ ഇൻസ്പെക്ഷൻ നടക്കുന്നു എന്ന അറിവ് കിട്ടിയത് കൊണ്ട് ഞാൻ തയ്യാറായി ഇരുന്നു. വന്നുകേറിയതും വിഷ് ചെയ്തു കേറിയിരുന്നു.ഞാൻ അവർ പറയുന്നത് കേൾക്കാൻ ആകാംഷയോടെ ഇരുന്നു.ആദ്യം ഒരു നോട്ടീസും പിന്നെ ഒരു ബ്രോഷറൂം മേശപ്പുറത്തു വച്ചു.നോട്ടീസിൽ വലിയ അക്ഷരത്തിൽ ഉദാരമായി സംഭാവന ചെയ്യുക എന്ന് എഴുതിയത് കണ്ണിൽ പെട്ടപ്പോൾ ഞാൻ ആശ്വാസത്തോടെ ചാരിയിരുന്നു.എന്നാൽ അവർ അങ്ങിനെ ആയിരുന്നില്ല. ഒരാൾ മുന്നോട്ട് ആഞ്ഞിരുന്നു എന്നോട് ഘോരഘോരം സംസാരിക്കുമ്പോൾ മറ്റെയാൾ രസീതി പുസ്തകം എഴുതാൻ തയ്യാറായി ഇരുന്നു.നിങ്ങൾ സംസാരിച്ചു സമയം കളയുകയാണ്.പെട്ടന്ന് പൈസ തരൂ ഞങ്ങൾക്ക് തിരക്കുണ്ട് ,എന്നാണ് അവരുടെ ശരീര ഭാഷ.പിരിവൊന്നും എനിക്കറിയില്ല ഞാൻ സ്റ്റാഫ് ആണെന്ന് പറഞ്ഞപ്പോൾ സ്വന്തം നിലയിൽ തന്നാൽ മതിയെന്നായി.അതും നടക്കുകയില്ലെന്നായപ്പോൾ കടം വാങ്ങിയ പൈസ ഞാൻ തിരികെ കൊടുക്കാത്തത്ിൽ ദേഷ്യപ്പെട്ടുപോകുന്നത് പോലെ അവരുടെ സമയം ഞാൻ നഷ്ടപ്പെടുത്തിയത്തിൽ പ്രതിഷേധിച്ചു ചവിട്ടി കുതിച്ചു വണ്ടിയിൽ കയറി അവർ പോയി.എന്തോ തെറ്റു ചെയ്തപോലെ വിഷണ്ണയായി ഞാനും എന്റെ ജോലിയിലേക്ക് മടങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു കൈലിയും മുണ്ടും ധരിച്ച ഒരാൾ വളരെ വിഷ്‌മിച്ചു കാലൻകുട കുത്തിപ്പിടിച്ചു ഗേറ്റ് കടന്ന് നടന്നു വരുന്നത് കണ്ടു.സ്കൂളിലെ ഹെൽപരേ വിളിച്ചു അതു ആരാണെന്ന് തിരക്കാനും പിരിവ് ,സംഭാവന ആണെങ്കിൽ ഓഫീസിൽ കയറ്റി വിടരുത് എന്ന് ചട്ടം കെട്ടി ഞാൻ എന്റെ ജോലി തുടർന്നു.
ഹെൽപർ വന്നു മുഖം കാണിച്ചു.വന്നയാൾ സാറിന്റെ അടുത്ത സുഹൃത്ത് ആണെന്ന്,പുള്ളി ഇല്ലെങ്കിൽ wife നെ കണ്ടാൽ മതിയെന്ന്.ഞാൻ ഓഫീസിൽ നിന്ന് പുറത്തിറങ്ങി നിന്നു.അയാൾ സ്വയം പരിചയപ്പെടുത്തി.പണ്ട് ഒരുമിച്ച് കലാപ്രവർത്തനം നടത്തിയതിനെ പറ്റിയും വീട്ടിൽ നിന്ന് ഉപ്പുമാവ് കഴിച്ചതും ഒരിക്കലും മറക്കില്ലെന്നും പറഞ്ഞു.
എല്ലാം തലയാട്ടി കേട്ടു.അദ്ദേഹം വരുമ്പോൾ പറയാം എന്നും പറഞ്ഞു.ഈ പറഞ്ഞ കക്ഷി മൂന്ന് നാല് മാസം മുൻപ് അരി വാങ്ങാൻ എന്നു പറഞ്ഞു 500 rs കൊണ്ടുപോയി ബിവറേജസിൽ കൊടുത്ത കഥ hus പറഞ്ഞത് ഞാനും മറന്നിരുന്നില്ല.
വേണ്ട വന്ന കാര്യം ഒന്നും പറയണ്ട.എന്തെങ്കിലും തന്നാൽ മതി എന്നു.അത്തരം കാര്യങ്ങൾ ഒന്നും എനിക്കറിയില്ല എന്നു പറഞ്ഞപ്പോൾ.. അതുവരെ കണ്ട ദയനീയ ഭാവം ഒക്കെ മാറി.എന്നെ രൂക്ഷമായി നോക്കി...അങ്ങിനെ തന്നെ ഇരുന്നാൽ മതി എന്നു രണ്ടു കൈയും ഉയർത്തി ശപിച്ചു....തളർച്ചയും ക്ഷീണവും ഉള്ള മനുഷ്യൻ
മുണ്ടും മടക്കിക്കുത്തി ചാടി തുള്ളി നടന്നുപോയി.കുട വായുവിൽ ചുഴറ്റി കൊണ്ട്.....ഞാൻ വീണ്ടും ഒരിക്കൽ കൂടി വിഷണ്ണയായി ഇരുന്നു.
ദിവസം തീർന്നു ,സ്കൂളിലെ എല്ലാം ഒതുക്കി വീട്ടിൽ എത്തി,പതിവ് ജോലികൾക്കിടയിൽ വീണ്ടും കുറച്ചു സ്‌ത്രീകൾ.. കയ്യിൽ കുറെ നോട്ടീസ് ഉണ്ട്.അമ്പലത്തിൽ പൊങ്കാല..100 രൂപ കലവും എല്ലാം കിട്ടും .ഇപ്പോൾ തന്നെ വാങ്ങണം.മണ്ചട്ടി കിട്ടാൻ പാടാണ്.സ്റ്റീലും ആലുമിനിയവും കിട്ടും.ആലോചിക്കാത്ത കാര്യം ആണ്.അമ്പരന്നു നിന്നു.നേരമില്ല....ഞങ്ങൾക്ക് കുറെ വീടുകൾ പോവാനുണ്ട്....അവർ ദേഷ്യത്തോടെ നടന്നകന്നു.ഒരു കലത്തിന്റെ കമ്മീഷനും സമയവും പോയി....എന്നു പിറുപിറുത്തു കൊണ്ട്...ചവിട്ടി കുലുങ്ങി.. ഞാൻ വീണ്ടും പരീക്ഷീണയായി അടുക്കളയിലേക്ക് മടങ്ങി.
ഇതു എന്താണ് ,ഒരു ദിവസം മുഴുവൻ പണിയെടുത്തു വീടും കുടുംബവുംപോറ്റാനായി കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ ഇങ്ങനെ വാങ്ങാൻ നടക്കുന്ന ഇവർ ആരാണ് ,ഇതിലും മാന്യത ഒരു കത്തികാട്ടി പൈസ വാങ്ങുന്നതല്ലേ?
Comments
Post a Comment