മഴ
മരണത്തിന്റെ മണമുള്ള ദിനങ്ങൾ കടന്നുപോയി... ഇരുട്ടും തണുപ്പും ഈർപ്പവും ഉള്ള പകലുകൾ.....നിർത്താതെ പെയ്യുന്ന മഴയിൽ നിറയുന്ന കുളങ്ങൾ...തോടുകൾ..മുങ്ങുന്ന വീടുകൾ റോഡുകൾ..വണ്ടികൾ.പകൽപോലും മുഖം തരാതെ ഒളിവിൽ പോയ സൂര്യ ദേവൻ..കാറ്റിന്റെ സംഹാരതാണ്ഡവത്തിന് അരങ്ങു ഒരുക്കിക്കൊണ്ടു പുറകിൽ മുഴങ്ങുന്ന ഇടി വെട്ടിന്റെ ഹുങ്കാര നാദം...മഴയിൽ കുളിച്ചു നനഞ്ഞു വിറയ്ക്കുന്ന പ്രകൃതി...ആഞ്ഞു വീശുന്ന കാറ്റിൽ ചിതറിത്തെറിക്കുന്ന തിരമാലകൾ... പ്രകൃതിയുടെ രൗദ്രഭാവത്തിൽ നിശബ്ദരായ പക്ഷികൾ...മുറികൾക്കുള്ളിൽ അടച്ചു ഇരിക്കാൻ നിർബന്ധിതരായ ദിവസങ്ങൾക്ക് ശേഷം ഒരൽപ്പം അരുണ കിരണങ്ങൾ ഭൂമിയിൽ ഈശ്വരൻ ഔദാര്യപൂർവം നൽകി...മഴയിൽ നനഞ്ഞ മരങ്ങളും ചെടികളും കിളികളും ചെറു പ്രാണികളും ആനന്ദത്തോടെ പുറത്തിറങ്ങി. ഓണത്തിന് മുന്നോടിയായി ഒരു കുഞ്ഞു മുക്കുറ്റിയും വിരിഞ്ഞു.ഇലപ്പടർപ്പുകളിൽ ഓണ തുമ്പികൾ വട്ടമിട്ടു പറന്നു.. വറുതിയുടേയും ദുരിത പേ മഴയുടെ ഇടയിലും പ്രതീക്ഷയുടെ കൊച്ചു തിരി വെളിച്ചം കൊളുത്തിക്കൊണ്ടു സൂര്യദേവൻ ഉദിച്ചുയർന്നു.
Comments
Post a Comment