ഒരുമിക്കാം..ഒരു പുതിയ കേരളത്തിനായി..

നാലഞ്ചു വർഷങ്ങൾ മുൻപ് കുട്ടനാട്ടിൽ  ഒരു വെള്ളപ്പൊക്കം വന്നിരുന്നു.  അവിടുത്തെ വാർത്തകൾ അന്ന് സ്കൂളിലെ കുട്ടികൾ പത്രത്തിലൂടെ വായിച്ചും റ്റി വി കണ്ടും മനസ്‌സിലാക്കി..അവരുടെ തന്നെ നിർബന്ധ പ്രകാരം collect ചെയ്ത  ചെറിയ ഒരു തുകയുമായി അന്നത്തെ ജില്ലാ ഭരണാധികാരി ആയ ശ്രീ പദ്മകുമാറിനെ കാണാൻ പോയത് ഓർക്കുന്നു... അന്ന് അദ്ദേഹം ആ പണം വാങ്ങാൻ വിസമ്മതിച്ചു...  പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചെക്ക് ആയാണ് അന്ന് അദ്ദേഹം ആ തുക കൈപ്പറ്റിയത്. അന്ന് കുട്ടനാടിന് വേണ്ട ഒരു കരുതലും ജില്ലാ ഭരണകൂടത്തിന് ഇല്ലായിരുന്നു. വർഷം തോറും മഴ പെയ്യുമ്പോൾ മട പൊട്ടുകയും വീടുകൾ വെള്ളത്തിന് അടിയിൽ ആവുകയും ചെയ്തിരുന്നു... മഴ കഴിയുമ്പോൾ ജലനിരപ്പ് താഴുകയും മട   കെട്ടിപ്പൊക്കുകയും ചെയ്തിരുന്നു... അദ്ദേഹം സ്ഥലം മാറ്റം കിട്ടിപോകുന്നതിന് മുൻപ് കുട്ടനാടിന് വേണ്ടി ചെയ്യാവുന്നത്  എല്ലാം ചെയ്തിരുന്നു. പിന്നീട് വന്ന എല്ലാ ജില്ലാ ഭരണാധികാരികളും അദ്ദേഹത്തിന്റെ പാത പിന്തുടർന്നിരുന്നു.

ഈ കഴിഞ്ഞ ദുരിതപെയ്‌തിൽ ഏറ്റവും കൂടുതൽ കാലം ക്യാമ്പിൽ കഴിയാൻ വിധിക്കപ്പെട്ടവർ കുട്ടനാട്ടുകാർ ആണ്...ആദ്യത്തെ മഴയിൽ lower കുട്ടനാട് വെള്ളത്തിൽ ആയപ്പോൾ ലോകത്തിന്റെ എല്ലാ വശത്തു നിന്നും സഹായപ്രവാഹം  അവിടേയ്ക്ക് എത്തിയിരുന്നു.. ഭക്ഷണം മരുന്ന് ..വസ്ത്രങ്ങൾ..തുടങ്ങി എല്ലാ അവശ്യവസ്‌തുക്കളും എത്തിച്ചേർന്നു.... പ്രശനങ്ങൾക്ക് അനുസരിച്ച് ജില്ലാഭരണകൂടം ഉണർന്നു പ്രവർത്തിച്ചു...ക്യാമ്പുകൾ സജ്ജമായി..ബയോ ടോയ്‌ലറ്റ്കൾ മുതൽ അക്ഷ്യയപാത്ര  ടീമിന്റെ ഏകീകൃത അടുക്കളയിൽ നിർമ്മിച്ച മികച്ച വൃത്തിയിൽ പാചകം  ചെയ്ത ഭക്ഷണങ്ങൾ വരെ എത്തി... വെള്ളം കെട്ടിക്കിടന്ന് ഉണ്ടാവുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ  വിദഗ്ധ ഡോക്ടർ മാർ ക്യാമ്പുകൾ സന്ദർശിക്കുകയും  രോഗികളെ പരിശോധിക്കുകയും ചെയ്തിരുന്നു...

രണ്ടാമത്തെ മഴയും ഡാം തുറന്നുവിടലും കൂടി ആയപ്പോൾ കിഴക്കൻ വെള്ളം മുഴുവൻ കുട്ടനാട്ടിലേക്ക് ഒഴുകിയെത്തി... lower കുട്ടനാട് പൂർണമായും മുങ്ങുകയും upper കുട്ടനാട്ടിലെ വീടുകളിൽ വെള്ളം ഇറച്ചുകയാറാനും തുടങ്ങിയപ്പോൾ തന്നെ  കിട്ടാവുന്ന വള്ളങ്ങളും house ബോട്ടുകളും ജങ്കറുകളും ഉപയോഗിച്ച് ഒരു രാത്രിയും പകലും കൊണ്ട് ക്യാമ്പുകളിൽ എത്തിച്ചവർ മൂന്ന് ലക്ഷത്തിൽ പരം ആളുകൾ ആണ്.അവർക്ക് താമസവും ഭക്ഷണവും അവർ തയ്യാറാക്കി നൽകി...സ്ത്രീകൾ ക്കും കുട്ടികൾക്കും സംരക്ഷണത്തിനായി വനിതാ പൊലീസ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ സജ്ജരായി.ക്യാമ്പുകൾ ചിട്ടപ്പെടുത്തി...ഭക്ഷണം..താമസം മാത്രമല്ല അവർക്ക് കൗൺസിലിങ് മുതൽ മാനസിക ഉല്ലാസം പകരാനുള്ള  പ്രവർത്തനങ്ങൾ തുടങ്ങി. ഒത്തൊരുമിച്ച് ഒരു കുടുംബമായി അവർ ഓണം ആഘോഷിക്കുകയും ചെയ്തു.
ഇനി ഇവരുടെ പുനരധിവാസമാണ്..കായൽ ജലം സാവകാശം ഇറങ്ങി തുടങ്ങിയിരിക്കുന്നു.തണ്ണീർ മുക്കം... തോട്ടപ്പള്ളി ചീർപ്പുകൾ തുറക്കുകയും പൊഴി മുറിക്കുകയും ചെയ്തപ്പോൾ ജലനിരപ്പ് താഴ്ന്നു തുടങ്ങി.തായ്‌ലൻഡ് ഗുഹയിൽ വെള്ളം താഴാൻ ഉപയോഗിച്ച വലിയ മൂന്ന് കിർലോസ്കർ പമ്പുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു മാറ്റിതുടങ്ങി.. വെള്ളം താഴ്ന്നു തുടങ്ങിയ വീടുകളിൽ പരിശോധന നടത്താനും ..അവ ക്ലീൻ ചെയ്യാനും ഉള്ള വോളിന്റിയർമാർ തയ്യാറായി തുടങ്ങി...അവർ വീടുകൾ താമസയോഗ്യമാക്കിത്തുടങ്ങി...ഈ മാസം 31ഓട് കൂടി അവസാനത്തെ അഭയാർത്ഥി യും ക്യാമ്പുകളിൽ നിന്ന് മടങ്ങും...അവർക്കായി ഉള്ള കിറ്റുകൾ റെഡിയാക്കിതുടങ്ങി.. കേരളം കണ്ടതിൽ വച്ച ഏറ്റവും വലിയ തിരിച്ചുപോക്ക്  ഇത്തവണ നമുക്ക് കാണാം.ക്യാമ്പുകളിൽ നിന്ന് അവരെ വീടുകളിൽ എത്തിക്കാൻ ബോട്ടുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തയ്യാറായി തുടങ്ങി....ഈ മഹാ പ്രവർത്തനത്തിൽ നമുക്ക് ഒരുമിച്ചു നിൽക്കാം...

കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി നമ്മുടെ സമർത്ഥരായ ചില ഉദ്യോഗസ്ഥർ.... അനുപമ.. ശ്രീറാം വെങ്കിട്ടരാമൻ..സുഹാസ്..എന്നിവർ. തുടങ്ങി വച്ച പ്രവർത്തനങ്ങൾ ഇപ്പോൾ പൂർത്തിയവുകയാണ്...മുഖ്യമന്ത്രിയും ധനമന്ത്രിയും അതിനുള്ള അനുവാദം നൽകിക്കഴിഞ്ഞു..കുട്ടനാട് പാക്കേജും.. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും ..സ്വാമിനാഥ് കമീഷന് റിപ്പോർട്ടും കേരളത്തിൽ നടപ്പിലാവും...ഒപ്പം അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള റോഡുകളും....അങ്ങിനെ കേരളം അതുല്യമാകും.. അതിനായി നമുക്ക് ഒന്നിച്ചു നിൽക്കാം.....

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.