അഭയാർഥികൾ അല്ല ഞങ്ങൾ ഹിന്ദു ധർമ രക്ഷകർ


സ്വന്തം രാജ്യം വിട്ട് മറ്റു രാജ്യങ്ങളിൽ കുടിയേറുന്നവരെ പറ്റി നമ്മൾ ഒരുപാട്  വാർത്തകൾ കണ്ടിട്ടുണ്ട്.എന്നാൽ സ്വന്തം രാജ്യത്തു തന്നെ അഭയാർത്ഥികൾ ആയി കഴിയേണ്ടി വന്നവർ കശ്മീരി ഹിന്ദുക്കളും ഗൗഡ സരസ്വത ബ്രാഹ്മണരും മാത്രമാണ്. കാശ്‌മീരി ഹിന്ദുക്കൾക്ക് ഇന്നും നീതി കിട്ടിയില്ല എങ്കിലും അവരുടെ വിഷയം ഒരുപാട് ചർച്ചചെയ്യപ്പെടുകയുണ്ടായി..എന്നാൽ ഇന്നും ആരുടെയും ശ്രദ്ധയിൽപ്പെടാതെയും ചർച്ചചെയ്യപ്പെടാതെയും പോയത് ഗൗഡ സരസ്വാത ബ്രാഹ്മിണരുടെ ചരിത്രങ്ങൾ ആണ്..

ഗോമന്തകം എന്ന ഗോവയിൽ നിന്ന് 500 വർഷത്തോളം നീണ്ട പോർച്ചുഗീസ് ഭരണത്തിൽ ക്രിസ്ത്യൻ പാതിരിമാരുടെ ക്രൂരമായ മത പരിവർത്തന പീഡനങ്ങൾ അവർ എങ്ങിനെ അതിജീവിച്ചു എന്നത് ഇന്ന് ചർച്ചചെയ്യപ്പെടേണ്ടതാണ്.അന്ന് അവർ  അനുഭവിച്ച കാര്യങ്ങൾ ആണ് ഇന്ന് നമ്മൾ ഇവിടെ അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നത്.അവരുടെ അതിജീവനം നമുക്ക് മാതൃക തന്നെ.

പ്രാർത്ഥനയും പൂജയും വേദപഠനവും മാത്രമായി ജീവിച്ചിരുന്ന ഒരു സാത്വിക സമൂഹം ഈ നീണ്ട കാലയളവിലെ പീഡനങ്ങൾ  അതിജീവിച്ചത്  ബുദ്ധികൊണ്ട് മാത്രം ആണ്.ഒരിക്കൽ പോലും അവർ തിരിച്ചു പ്രതികരിച്ചില്ല എന്നു പരിഹസിക്കുന്നവരോട് ഇന്ന് എനിക്ക് അഭിമാനത്തോടെ പറയാനുണ്ട് ഒരുപാട് കാര്യങ്ങൾ... സപ്താമുദ്രധാരണം...ഉപനയനം..തുളസി പൂജ ..കാർത്തിക് വൃതം ..സമാരാധന. സുമംഗലി പൂജ...തുടങ്ങി എല്ലാ വിശ്വാസങ്ങളും   ആചാരങ്ങളും  ഇന്നും അധികം മാറ്റങ്ങൾ ഒന്നുമില്ലാതെ നിലനിൽക്കുന്നു എങ്കിൽ   അത് ഹിന്ദുത്വത്തിന്റെ വിജയം ആണ്.

ഇന്നും അവർ അവരുടെ ഭാഷ സംസ്കാരം ആചാരങ്ങൾ എന്നിവ ഉയർത്തിപ്പിടിച്ചു  തന്നെ ജീവിക്കുന്നു.അവർ അതിൽ അഭിമാനിക്കുകയും ചെയ്യുന്നു.ഇന്ന് വരെ അഭയം തന്ന രാജ്യത്തിനും നാടിനും എതിരായി പറയുകയോ പ്രവർത്തിക്കുകയോ ചെയ്ത ചരിത്രം അവർക്കില്ല.അവകാശങ്ങൾക്കായി സമരം ചെയ്യുകയോ ശബ്ദം ഉയർത്തുകയോ ചെയ്തിട്ടില്ല.

നിയമങ്ങളെ ലംഘിക്കാതെ തന്നെ അവയെ അതിജിവിക്കുക എന്ന ആശയം ആണ് അവർ അന്ന് നടപ്പിലാക്കിയത്.ക്ഷേത്രങ്ങളും ബിംബങ്ങളും  നശിപ്പിക്കപ്പെട്ടപ്പോൾ ബിംബത്തിലെ ചൈതന്യം ആവാഹിച്ചു എടുത്തു  അവരുടെ ഭരണ പരിധിക്ക് അപ്പുറം കൊണ്ടുപോയി സംരക്ഷിച്ചു.വേദപുസ്തകങ്ങൾ നശിപ്പിക്കപ്പെട്ടപ്പോൾ അവയിൽ ഉള്ളവ ഹൃദ്യസ്ഥമാക്കി ഉള്ളിൽ സൂക്ഷിച്ചു.വിവാഹങ്ങൾ ഉപനയനം എന്നിവ നിരോധിച്ചപ്പോൾ അവ അതിർത്തിക്ക് അപ്പുറം ചെന്നു നടത്തി തിരികെ നാട്ടിൽ വന്നു.

എന്തിന് ഏറെ പൂണൂൽ എന്നറിയപ്പെടുന്ന ബ്രഹ്മസൂത്രം കാണപ്പെടുന്ന രീതിയിൽ ധരിക്കരുത് എന്ന നിയമത്തിനെ അതിജീവിക്കാൻ അവ കാണാത്ത രീതിയിൽ ധരിക്കാനും അവർ പഠിച്ചു.ഭക്ഷണം വെള്ളം എന്നു വേണ്ട പരിമിതമായ എല്ലാ വസ്തുക്കളും. കാട്ടിലെ താൾ ഇല മുതൽ തുമ്പയും കൊണ്ട് രുചികരമായ വിഭവങ്ങളും കൊണ്ടാട്ടങ്ങളും ഉണ്ടാക്കി ദാരിദ്ര്യവും ആഘോഷമാക്കി.കൊച്ചു കുട്ടികളെ വരെ പിടിച്ചു കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തിയപ്പോഴും അവർ പിടിച്ചു നിന്നു.

ഒടുവിൽ മതംമാറിയെ  തീരൂ എന്ന ഘട്ടത്തിൽ എത്തിയപ്പോൾ  സ്വന്തം ആചാരങ്ങളെയും സംസ്കാരത്തെയും മുറുകെ പിടിച്ചു അവർക്ക് കടലിൽ വള്ളത്തിലൂടെ  പാലായനം ചെയ്യേണ്ടി വന്നു.അതിന്റെ ഹൃദയസ്പർശിയായ വിവരണങ്ങൾ  ബി ഹരി എഴുതിയ ഗോവയിലെ മതം മാറ്റം, കഥയും വ്യഥയും എന്ന പുസ്തകത്തിൽ ഉണ്ട്.

എനിക്ക് ഈ പുസ്തകം പരിചയപ്പെടുത്തിയതും  തന്നതും ജലജ vonni ആണ്.ഗോവയുടെ പൂർവ ചരിത്രം കൂടുതൽ അറിയാനും മനസ്സിലാക്കാനും ഈ പുസ്തകം എന്നെ സഹായിച്ചു.എത്ര പീഡനങ്ങൾ സഹിച്ചാലും ഹിന്ദുത്വം നിലനിൽക്കും എന്നതിന്   ഞങ്ങൾ ജീവിക്കുന്ന സാക്ഷികൾ ആയി ഇന്നും നിലനിൽക്കുന്നു...തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല എന്ന് ഉറക്കെ പറഞ്ഞുകൊണ്ട്...

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.