മനുഷ്യജീവിതത്തിനു പൊതുവേ സാധകവും സഹായകവുമാകുന്ന ചില ചിട്ടകൾ കുടുംബ നിലവാരത്തിൽതന്നെ ഭാരതീയ ഋഷിവര്യന്മാർ ഒരുക്കി തന്നിടുണ്ട്[1].വ്യക്തി, കുടുംബം, സമുദായം, രാഷ്ട്രം, വിശ്വം എന്നിങ്ങനെ പടിപടിയായി എല്ലാ രംഗങ്ങളിലും പരിശുദ്ധിയും ക്ഷേമവും ശാന്തിയും വ്യാപരിക്കുന്ന ഒരു കുടുംബാസൂത്രണ പദ്ധതിയുണ്ട്. ആർഷപ്രോക്തമായ ഈ പദ്ധതിയാണ് ഷോഡശസംസ്കാരപദ്ധതി അഥവാ ഷോഡശക്രിയകൾ [2][3]. ജീവൻ മനുഷ്യയോനിയിൽ പതിക്കുന്നത് മുതൽ ദേഹത്യാഗം ചെയ്യുന്നതുവരെ ധർമമാർഗ്ഗത്തിലൂടെ ജന്മസാഫല്യത്തെ ലക്ഷ്യമാക്കികൊണ്ട് വ്യവസ്ഥപ്പെടുത്തിയിത്തുള്ള പതിനാറു പ്രമുഖവഴിത്തിരിവുകൾ.ഗർഭാധാനം, പുംസവനം, സീമന്തോന്മയനം, ജാതകരണം, നാമകരണം, നിഷ്ക്രാമണം, അന്നപ്രാശനം, ചൂഡാകർമം, ഉപനയനം, വേദാരംഭം, സമാവർത്തനം, വിവാഹം, ഗൃഹാശ്രമം, വാനപ്രസ്ഥം, സന്യാസം, അന്ത്യേഷ്ടി ഈ പതിനാറു സംസ്കാരങ്ങളിൽ ചിലത് ചടങ്ങുകളായിട്ടെങ്ങിലും ഇന്നും ആചരിക്കാറുണ്ട്.

ഋഗ്വേദത്തിലെ പ്രസിദ്ധമായ ഉപദേശം ‘മനുര്‍ഭവ ജനയാ ദൈവ്യം ജനം’ എന്നാണ്. അതായത് ‘മനുഷ്യനാകുക എന്നിട്ട് ദിവ്യഗുണങ്ങള്‍ തങ്ങളില്‍ വളര്‍ത്തുക’. ഇങ്ങനെ മനുഷ്യനെ സംസ്‌കരിച്ചെടുക്കുന്നതിന് 16 ആശയങ്ങളാണ് പ്രാചീന ഋഷിമാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ജനനം മുതല്‍ മരണം വരെയുള്ള 16 സുപ്രധാന ഘട്ടങ്ങളെ തിരഞ്ഞെടുത്ത് ആകെ ജീവിതത്തെ സംസ്‌കരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എണ്ണം 16 ആയതുകൊണ്ട് ഷോഡശ സംസ്‌കാരമെന്ന് ഇതിനു പേരുവന്നത് ഇങ്ങനെയാണ്.

ഗൗഡ സരസ്വാത ബ്രാഹ്മണർ ഇന്നും ഷോഡശ സംസ്കാരം പിന്തുടരുന്നവർ ആണ്. ഒരു ജന്മം ഉടലെടുക്കുന്നത് മുതൽ മരണം വരെയുള്ള എല്ലാ ചടങ്ങുകളും ഇന്നും പൂർണ്ണമായും ആചരിക്കുന്നവർ ആണ്.വിശ്വാസങ്ങളെയും ആചാരങ്ങളും മുറുകെ പിടിക്കുന്നവർ ആണ്.

ഇന്ന് കുടുംബത്തിലെ ഒരു പുതിയ അതിഥിയുടെ നാമകരണം ആയിരുന്നു. വളരെ വർഷത്തിന് ശേഷം കാത്തുകാത്തു വിരുന്നു വന്ന കുഞ്ഞു അതിഥിയെ കാണാനും ആ ആഹ്ലാദം പങ്കുവെക്കാനും കുടുംബത്തിലെ ഒട്ടു മിക്ക അംഗങ്ങളും ഇന്ന് ഒത്തുചേർന്നിരുന്നു..

മുഹൂർത്തമായ്..സ്വസ്തി... എന്നർത്ഥം വരുന്ന മന്ത്രം ഉറക്കെ ചൊല്ലി കുഞ്ഞിന്റെ ചെവിയിൽ നാമം മൂന്നു തവണ ജപിക്കേണ്ട സമയം ആയി എന്ന് പുരോഹിതൻ ഉറക്കെ വിളിച്ചു പറയുന്ന സമയത്താണ് ഞങ്ങൾ കയറിച്ചെന്നത്.ആതുകൊണ്ട് തന്നെ എല്ലാവർക്കും കുഞ്ഞിന്റെ ധീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടിയുള്ള പ്രാർത്ഥനയിൽ ഒരുമിക്കാൻ സാധിച്ചു. അതിന് ശേഷം മുതിർന്ന സ്‌തീകൾ ഒരുമിച്ചു കൂടി കുഞ്ഞിനെ തൊട്ടിലിൽ കിടത്തി..ആഭരണങ്ങളും പുതുവസ്ത്രങ്ങളും അണിയിച്ചു.**ബാളാ ജോ ജോ രെ.*എന്ന കൊങ്കണി ലല്ലബി എല്ലാവരും ചേർന്ന് ഒരുമിച്ച് പാടി കുഞ്ഞിനെ തൊട്ടിലിൽ ഉറക്കി.

അതിന് ശേഷം നിലവിളക്ക് കത്തിച്ചു* ശോഭന്* എന്നു വിളിക്കുന്ന മംഗള ഗാനം പാടി ആരതി ഉഴിഞ്ഞു കുഞ്ഞിന്റെ കുടുംബത്തെ അനുഗ്രഹിച്ചു ചടങ്ങുകൾ പൂർത്തിയാക്കി.പരമ്പരാഗത വിഭവങ്ങൾ നിറഞ്ഞ ഊണും കഴിഞ്ഞു എല്ലാവരും പിരിഞ്ഞു.

നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും അധികം വ്യത്യാസങ്ങൾ വരുത്താതെയും ആചാരങ്ങളും വിശ്വാസങ്ങളും ഇന്നും പിന്തുടരുന്ന ...എല്ലാ പീഡ നങ്ങളെയും അധിനിവേശങ്ങളെയും  അതിജീവിച്ച ഒരു സമുദായത്തിൽ ജനിക്കുവാനും ജീവിക്കാനും സാധിച്ചതിൽ ഞാൻ ഇന്ന് അഭിമാനിക്കുന്നു.

എന്റെ ആചാരം എന്റെ അഭിമാനം.








Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.