ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് പീലികോട്ട് വെങ്ങാക്കാട്ട് നടക്കുന്ന പേരുംകളിയാട്ടം കാണണം.21 വർഷത്തിൽ ഒരിക്കൽ മാത്രം കാണാനാവുന്ന ഈ കളിയാട്ടക്കാവിൽ അലഞ്ഞു തിരിയണം മംഗലക്കുഞ്ഞുങ്ങൾക്കൊപ്പം എഴുന്നള്ളുന്ന വേങ്ങാട്ടമ്മയുടെ തോറ്റം കാണാൻ കസവു സെറ്റുടുത്തു മണ്ണിൽ ചമ്പ്രം പടിഞ്ഞിരിക്കണം.. ഒടുവിൽ ഭഗവതിയുടെ തിരുമുടി ഉയരുമ്പോൾ കുരവയിട്ടു മനസ്സിൽ ആർത്തു വിളിക്കണം,വരും ഞാൻ. .ഈ കാവിൽ ....കൊടി ഉയരുമ്പോൾ.....താളം മുറുകുമ്പോൾ. ..കാറ്റായി... കുളിർ തെന്നലായി..... എനിക്ക് കാണണം കണ്ഠനാർ കേളൻ ദൈവത്തിന്റെ *അഗ്നിപ്രവേശനം*.അതിന്റെ ചൂടും വെളിച്ചവും ഹൃദ്‌യത്തിൽ നിറക്കണം. കാവുകൾ തോറും കയറിയിറങ്ങണം. അരങ്ങിലെയും അണിയറയിലെയും കാഴ്ച്ചകൾ കാണണം. വർഷങ്ങൾക്ക് ശേഷം വിരുന്നു വരുന്ന ഈ ഉത്സവത്തിന്റെ ആചാരങ്ങൾ അനുഷ്ടാനങ്ങൾ നടത്തുന്നവരെ കണ്ടു തൊഴണം..... നന്ദി പറയണം പുതിയ തലമുറയ്ക്കായി കാത്തുസൂക്ഷിച്ചതിന്.... ഇനിയൊരു ജന്മമുണ്ടെങ്കിൽ കണ്ണ് നിറയെ കാണണം, പൂത്തുലയുന്ന കുറിഞ്ഞിക്കാടുകളെ. വാസനിക്കണം ,അതിന്റെ പൂക്കളിഒ ലൊന്നിനെ.. ആവാഹിക്കണം അത...