Posts

Showing posts from January, 2018

ഓർമ്മയിലെ ആല്മരങ്ങൾ.

Image
lഗ്രാമതിർത്തിയിൽ വലിയൊരു കുളം ഉണ്ട്.അതിന്റെ കരയിൽ നിരനിരയായി മൂന്ന് ആല്മരങ്ങൾ കരിങ്കൽ തറ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. അതിൽ ഏറ്റവും അറ്റത്തുള്ള  ആലിൻച്ചുവട്ടിൽ സ...

ഭിക്ഷാടനം എന്ന കല

Image
ഭിക്ഷാടനം ഒരു കലയാണ്...മനുഷ്യനെ പല രീതിയിൽ മയക്കി അവന്റെ പലവിധ വികാരങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്നവർ....അവരെ സൃഷ്ടിച്ചതും തീറ്റിപ്പോറ്റുന്നതും നമ്മൾ ഉൾപ്പെടെ ഉള്ള സമൂഹം തന്നെ.കുട്ടിക്കാലത്തു പാമ്പാട്ടിയും  കുരങ്ങുമായി വരുന്നയാളും,കയ്യിൽ ചെറിയ ഉടുക്കും ആയി വരുന്ന ഉടുകുടു പാണ്ടി യും ഭിക്ഷക്കാർ തന്നെ ആയിരുന്നു.അവർ ഭിക്ഷ ചോദിച്ചത് ഒരു പിടി അരി മാത്രം ആയിരുന്നു.അരി കൊടുക്കാൻ ആയില്ലെങ്കിൽ അഞ്ചോ പത്തോ പൈസ....പാമ്പിന്റെ പ്രതിമയും താലത്തില് വെച്ചു വരുന്ന പാമ്പാട്ടി ഒഴിച്ചു മറ്റ് എല്ലാവരും ചെറിയ കലാപ്രകടങ്ങൾ നടത്തിയായിരുന്നു പൈസ സ്വീകരിച്ചിരുന്നത്. അവർ അത് അഭിമാന പൂർവം കൈപ്പറ്റി. അതുകൊണ്ട് ഞങ്ങൾ കുട്ടികൾ ആഹ്ലാദം പൂർവം അവരെ എതിരേറ്റു.ഗ്രാമതിർത്തി വരെ അവരെ അനുഗമിച്ചു. അവരുടെ വരവുകൾക്ക് കൃ ത്യമായ സമയക്രമം ഉണ്ടായിരുന്നു.അവർ അത് കർശനമായി പാലിച്ചു. അതുകൊണ്ട് അവർ ഒരു ബാധ്യത ആയിരുന്നില്ല.പാമ്പാട്ടി കുളിച്ചു വൃത്തിയാക്കി ഭസ്മം തൊട്ടാണ് വന്നിരുന്നത്.  പക്ഷേ അയാൾ മാത്രം തോന്നുമ്പോൾ കേറി വന്നു.ആഴ്ച്ചയിൽ ഒരു തവണ യിൽ കൂടുതൽ ഭിക്ഷ കൊടുക്കാൻ അമ്മ തയ്യാറായിരുന്നില്ല.ഒടുവിൽ ആയാളും ശനിയാഴ്ചകൾ മാത്രമാക്കി....

സ്വപ്നങ്ങൾ

Image
ഒരുകാലത്തെ ഒരു മോഹമായിരുന്നു ...മണ്ണിലും പാടത്തും ചേറിലും ചെളിയിലും പണിയെടുക്കുന്ന ഒരു കൃഷിക്കാരനെയും കെട്ടി...അഞ്ചാറു പിള്ളേരെയും പെറ്റു വളർത്തി. ...ചാണകം മെഴുകിയ മ...

ഒരു വലിയ നഷ്ടത്തിന്റെ ഓർമ്മയിൽ...

Image
രണ്ടു ദേശങ്ങൾ ഒരുമിച്ച് ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഉത്സവമായിരുന്നു ഞങ്ങളുടെ നെന്മാറ വല്ലങ്ങി വേല....വേലക്കുള്ള കൊടി ഉയർന്നാൽ തന്നെ ദേശം ഉത്സവതിമിർപ്പിൽ ആവും.വീടുക...

ഒരു നല്ല ദിവസത്തിന്റെ ഓർമ്മക്ക്

Image
ഇന്ന് വെളുപ്പിന് എണീറ്റപ്പോൾ വെളിച്ചം വന്നിരുന്നില്ല.സൂര്യനിപ്പോ മഹാമടിയൻ ആയിട്ടുണ്ട് ആറര മണി  കഴിഞ്ഞാലും പുറത്തു വരില്ല.മഞ്ഞ് പുതച്ച മരങ്ങൾ ഇരുട്ടിൽ നിശ്ചലമ...

നാദപ്രപഞ്ചം

Image
വടക്കേ മലബാറിലെ തെയ്യക്കാവുകളിൽ  മുഴങ്ങുന്ന മനോഹര വാദ്യമാണ് ചീനിക്കുഴൽ. മുച്ചിലോട്ടമ്മ പുറപ്പെടുമ്പോൾ വീക്കുചെണ്ടക്കൊപ്പം ബിലാഹരി രാഗം മുഴങ്ങും...പിന്നീട് ഓര...

കാലങ്ങൾക്കപ്പുറം

Image
lഈഴുവ സ്ത്രീകൾ കരുത്തുള്ളവർ ആണ്.വീടും കുട്ടികളുടെ സംരക്ഷണവും കൂടാതെ മറ്റുള്ള ചുമതലകൾ കൂടി അവരുടെ ചുമലിൽ ആണ്. പച്ചിഷ്ടിക കെട്ടി പനയോല മേഞ്ഞ വീടിന്റെ ചുവരുകൾ ചെളി തേച്ചു മിനുക്കുന്നത് മുതൽ വീടിനകവും മുറ്റവും ചെളി തേച്ചു വൃത്തിയാക്കി ചാണകം മെഴുകുന്നതും അവർ തന്നെ.വീടിനു പുറത്തു വേനൽകാലത്തു മണ്ണുകൊണ്ട് മനോഹരങ്ങളായ അടുപ്പുകൾ അവർ നിർമ്മിക്കും.അവയിലാണ് പാചകവും,വീട്ടവശ്യത്തിനുള്ള നെല്ല് പുഴുങ്ങി എടുക്കുന്നതും.പാടത്തുള്ള  പണിയാണ് പ്രധാന ഉപജീവന മാർഗ്ഗം.ഞാറ് നാടാനും കളപറിക്കാനും കൊയ്‌തിനും സ്ത്രീകൾ തന്നെ മുന്നിൽ.കൊയ്‌തിന് കൂലിയായി കിട്ടുന്ന നെല്ല് ഉണക്കി അറയിൽ സൂക്ഷിക്കും.ചായ്പ്പിൽ പെണ്ണുങ്ങളും മുറ്റത്തു പനയോല പായിൽ കുട്ടികളും പുരുഷന്മാരും രാത്രികൾ ചിലവഴിച്ചു.കരികില കൂട്ടി വലിയ കലങ്ങളിൽ അവർ നെല്ല് പുഴുങ്ങി.പുഴുങ്ങിയ നെല്ല് വലിയ പനമ്പുകളിൽ പാറപ്പുറത്തു വിരിച്ച് ഉണക്കി,വൈകുന്നേരങ്ങളിൽ കുട്ടയിൽ ചുമന്ന് മില്ലുകളിൽ കുത്തി അരിയാക്കി. ആ ചുവന്ന കുത്തരി പേറ്റി വൃത്തിയാക്കി മങ്കലത്തിൽ വേവിച്ചു ചോറുണ്ടാക്കി വിളമ്പി.ബാക്കിയുള്ള ചോറിൽ വെള്ളം ഒഴിച്ചു പഴം ചോറ് ഉണ്ടാക്കി.രാവിലെ അതു പാത്രത്തിൽ എടുത്തു പണിക്ക് ...

ആരോരും ഇല്ലാത്തവർ

Image
തൊട്ടിയർ എന്നും വെളുപ്പിന് ഉണരും..ഗ്രാമവീഥികളിലും ചെമ്മൻനിരത്തിലും ..വയൽ വരമ്പത്തും...കനാലിന്റെ വരമ്പിലും നീളൻ വടിയുമായി ഒറ്റമുണ്ട് മാത്രമുടുത്തു പന്നിക്കൂട്ടങ്ങളുമായി അലഞ്ഞു നടക്കും.കുന്നിറങ്ങി വരുന്ന അവയുടെ കുളംബിന്റെ ഒച്ച കേട്ടാൽ എല്ലാവരും അറപ്പോടെ മാറിപ്പോവും.ഗ്രാമത്തിലെ അവശിഷ്ടങ്ങൾ ഭക്ഷിച്ചു ഗ്രാമത്തെ വെടിപ്പായി സൂക്ഷിക്കുന്നതിൽ അവരുടെ പങ്ക് വലുതാണ്.പ്രകൃതിയുടെ ശുചിത്വ ജോലിക്കാർ.. അവരില്ലെങ്കിൽ എല്ലാം മലിനം. ചെമ്മണ്ണിൻ നിരത്തുകൾ നിറയെ അവയുടെ കാഷ്ഠവും കുളമ്പിന്റെ  പാടുകളും നിറയും. പന്ന്ിക്കൂട്ടങ്ങൾക്കു പിറകെ അവരുടെ സ്ത്രീകളും കുട്ടികളും ഇറങ്ങും.സ്ത്രീകളുടെ ചേലയിലെ ഭാണ്ഡങ്ങളിൽ കുട്ടികൾ സുഖമായി ഉറങ്ങി.തലയിൽ പലവലിപ്പത്തിൽ ഉള്ള മങ്കലങ്ങളുമായി അവർ കലപില സംസാരിച്ചു കൊണ്ട് വീടുകളിൽ വന്ന് തലേ ദിവസത്തെ  ഭക്ഷണം യാചിക്കും.കിട്ടിയ ചോറും കറികളും മരച്ചുവട്ടിലോ കുന്നിൻ ചരിവിലോ ഒന്നിച്ചു വട്ടം കൂടിയിരുന്നു കഴിക്കും.കുടിലിനുള്ളിൽ കറുകറുത്ത പന്നിക്കുഞ്ഞുങ്ങളും നൂൽബന്ധം ഇല്ലാത്ത കുഞ്ഞുങ്ങളും ഒന്നിച്ചു കളിച്ചു വളർന്നു.വിശേഷ ദിവസങ്ങളിൽ അവയെ തന്നെ വലിയ വടികൾ ഉപയോഗിച്ച് തല്ലിക്കൊന്ന് ഒരുമിച്...

എന്റെ ഗ്രാമം.

Image
മഞ്ഞുമൂടിക്കിടക്കുന്ന നെല്ലിയാമ്പതി മലനിരകൾ ..കൊച്ചരുവികൾ... താഴ് വരയിൽ വിശാലമായ  നെൽപ്പാടങ്ങൾ.  അറ്റമില്ലാത്ത പാടങ്ങളുടെ  അതിരിൽ പാറപ്പുറത്തു മെതിക്കളങ്ങൾ... അവയിൽ പനയോല മേഞ്ഞ മെതിക്കളങ്ങൾ.അവിടെയാണ് കൊയ്ത് കഴിഞ്ഞു കറ്റകൾ മെതിക്കുന്നതും നെല്ലുണക്കി സൂക്ഷിക്കുന്നതും.ഈ വയലുകൾ തീരുന്നിടത്താണ് *ഞങ്ങണ്ടോര്* എന്നറിയപ്പെടുന്ന ഈഴവരുടെ കുടിലുകൾ.സംസാരത്തിൽ എപ്പോഴും *ഞങ്ങന്റെ* എന്ന വാക്ക് എപ്പോഴും ഉപയോഗിക്കുന്നത് കൊണ്ടാണ് ആ പേര് അവർക്ക് കിട്ടിയത്.പച്ച ചെളിക്കട്ടകൾ കൊണ്ട് ഉണ്ടാക്കിയ പനയോല മേഞ്ഞ വീടുകളാണ് അവരുടേത്.നെല്ല് സൂക്ഷിക്കാൻ ഒരു അറയും  രണ്ടു ചെറിയ ചായ്പ്പും ഉള്ള ചെറിയ  ജനലുകൾ ഇല്ലാത്ത വെളിച്ചം കടക്കാത്ത കുനിഞ്ഞു മാത്രം അകത്തു കയറാവുന്ന വീടുകൾ ,അവ ചെമണ്ണും ചാണകവും കൊണ്ട് മെഴുകി ഭംഗിയായി വെച്ചിരിക്കും.കുളിക്കാൻ ഗ്രാമത്തിലെ കുളവും *വെളിക്കിരിക്കാൻ*പാടവരമ്പുകളും ആണ് ആശ്രയം.വീടുകൾ പരസ്പരം അഭിമുഖവും അടുത്തടുത്തും ആയിരിക്കും. പല വീടുകൾ ക്കും ഒരു മുറ്റം മാത്രമേ കാണുകയുള്ളൂ.അതിനുമപ്പുറം കുന്നിൻ ചരിവിൽ ആണ് തൊട്ടിയരുടെ കുടിലുകൾ.തകരവും പഴയ ടയറുകളും അടുക്കി വച്ച് പനയോല കുത്തി മറച...

ഇനി ഒരു ജന്മം ഉണ്ടെങ്കിൽ...

Image
ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് പീലികോട്ട് വെങ്ങാക്കാട്ട് നടക്കുന്ന പേരുംകളിയാട്ടം കാണണം.21 വർഷത്തിൽ ഒരിക്കൽ മാത്രം കാണാനാവുന്ന ഈ കളിയാട്ടക്കാവിൽ അലഞ്ഞു തിരിയണം             മംഗലക്കുഞ്ഞുങ്ങൾക്കൊപ്പം എഴുന്നള്ളുന്ന വേങ്ങാട്ടമ്മയുടെ തോറ്റം കാണാൻ കസവു സെറ്റുടുത്തു മണ്ണിൽ ചമ്പ്രം പടിഞ്ഞിരിക്കണം.. ഒടുവിൽ ഭഗവതിയുടെ തിരുമുടി ഉയരുമ്പോൾ കുരവയിട്ടു മനസ്സിൽ ആർത്തു വിളിക്കണം,വരും ഞാൻ.  .ഈ കാവിൽ ....കൊടി ഉയരുമ്പോൾ.....താളം മുറുകുമ്പോൾ.  ..കാറ്റായി... കുളിർ തെന്നലായി..... എനിക്ക് കാണണം കണ്ഠനാർ കേളൻ ദൈവത്തിന്റെ *അഗ്നിപ്രവേശനം*.അതിന്റെ ചൂടും വെളിച്ചവും ഹൃദ്‌യത്തിൽ നിറക്കണം. കാവുകൾ തോറും കയറിയിറങ്ങണം. അരങ്ങിലെയും അണിയറയിലെയും കാഴ്ച്ചകൾ കാണണം. വർഷങ്ങൾക്ക് ശേഷം വിരുന്നു വരുന്ന ഈ ഉത്സവത്തിന്റെ ആചാരങ്ങൾ  അനുഷ്ടാനങ്ങൾ നടത്തുന്നവരെ കണ്ടു തൊഴണം..... നന്ദി പറയണം പുതിയ തലമുറയ്ക്കായി കാത്തുസൂക്ഷിച്ചതിന്.... ഇനിയൊരു ജന്മമുണ്ടെങ്കിൽ കണ്ണ് നിറയെ കാണണം, പൂത്തുലയുന്ന കുറിഞ്ഞിക്കാടുകളെ. വാസനിക്കണം ,അതിന്റെ പൂക്കളിഒ ലൊന്നിനെ.. ആവാഹിക്കണം അത...